Kerala
ആലപ്പുഴ: ജി. സുധാകരൻ തന്റെ നേതാവാണെന്നും താൻ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ. താൻ ഉപദേശിക്കാൻ ആളല്ല. സുധാകരൻ സാർ പറഞ്ഞതാണ് ശരി. സുധാകരൻ സാറിന് എന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പറഞ്ഞു.
സുധാകരൻ പാർട്ടിയുടെ ഭാഗമാണ്. സുധാകരൻ സാർ മുന്നിൽ നിന്ന് പാർട്ടിയെ നയിക്കും. എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മന്ത്രി സജി ചെറിയാനെതിരെ ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നുമായിരുന്നു സുധാകരന്റെ വിമർശനം.
Kerala
പാലക്കാട്: അവഗണിക്കപ്പെടുന്നെന്ന തോന്നല്‍ ജി. സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും സിപിഎം നേതാവ് എ.കെ. ബാലന്. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ജി. സുധാകരനും പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്നും ബാലന് പറഞ്ഞു.
സുധാകരന്റെ ഗുണങ്ങളെ സംബന്ധിച്ചും നല്ല ഭാഷയിലാണ് ഏഴുതിയത്. തെറ്റായ യാതൊരു പരാമര്‍ശവും അദ്ദേഹത്തിനെതിരെയില്ല. എസ്എഫ്ഐയിലുള്ള സമയത്ത് അദ്ദേഹത്തിന്റെ സംഘടനാ തലത്തിലുള്ള കഴിവും ബൗദ്ധിക തലത്തിലുള്ള കഴിവും തിരിച്ചറിഞ്ഞയാളാണ് ഞാന്‍. അദ്ദേഹത്തിന് ഉള്ളൊരു പ്രശ്നമുണ്ട്. അത് പരിശോധിക്കപ്പെടേണ്ടതാണ്.
അവഗണിക്കപ്പെടുന്നു എന്ന ഒരു ധാരണ അദ്ദേഹത്തിന് ഉണ്ട്. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കണം. അവഗണിക്കപ്പെടുന്നു എന്നുള്ളൊരു മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് അദ്ദേഹം സംസാരിക്കുമ്പോള്‍ പാര്‍ട്ടിയുടേതായ അന്തസിന് നിരക്കാത്ത, അച്ചടക്കത്തിന് നിരക്കാത്തരീതിയില്‍ പോകാന്‍ പാടില്ല.
എന്ത് സാഹചര്യമുണ്ടായാലും നമ്മള് അതിന് വിടാന്‍ പാടില്ല. അദ്ദേഹത്തില്‍ നിന്നാണ് പുതിയ തലമുറ പലതും പഠിച്ചത്. ആ അര്‍ഥത്തില്‍ അദ്ദേഹം ഒരു അധ്യാപകനാണ്. പാഠമാകേണ്ട ഒരാളില്‍ നിന്ന് വഴിവിട്ടു പോകുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ പാടില്ല. രണ്ട് ഭാഗവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബാലൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി ജി. സുധാകരന്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള് നമ്പര്‍ വൺ ആണോ എന്നും ജി. സുധാകരൻ ചോദിച്ചു.
കെപിസിസി സാംസ്കാര സാഹിതി വേദിയിൽ "സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്.
"എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.
സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.